<?xml version='1.0' ?><rss version='2.0' xmlns:dc='http://purl.org/dc/elements/1.1/'><channel><title>veerakeralam Daily Articles</title><link>http://veerakeralam.info/</link><description>The voice of malayalees</description><image><url>http://veerakeralam.info/images/veerakeralam-logo.jpg</url><title>veerakeralam.info</title><link>http://veerakeralam.info/</link></image><item><title>കൊണ്ടുപഠിക്കുന്നതിനേക്കാള്‍ കണ്ടുപഠിക്കുന്നത്‌ നന്ന്‌</title><link>http://veerakeralam.info/article/511.html</link><description>പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത്‌ നിസംഗരായിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? മറ്റുള്ളവര്‍ അസുഖം ബാധിക്കാതിരിക്കാന്‍ പ്രതിരോധം തേടുമ്പോള്‍ തനിക്ക്‌ അസുഖമൊന്നും വരില്ലെന്ന മൂഢവിശ്വാസത്തോടെ അവരങ്ങനെയിരിക്കും.</description></item><item><title>കൊടുക്കുന്നവനെ തടുക്കരുത്‌</title><link>http://veerakeralam.info/article/485.html</link><description>ദാനം നല്‍കാന്‍ സ്വയം തയാറല്ല എന്നതിനേക്കാള്‍ വലിയ അപരാധമാണ്‌ അതിനു തയാറുള്ളവരെ തടുക്കുന്നത്‌.കൊടുക്കുന്നവനെ തടുക്കുന്നവര്‍ പരമനികൃഷ്‌ടര്‍ തന്നെയാണ്‌.
 </description></item><item><title>കൈയില്‍ തഴമ്പുള്ളവന്‍ കട്ടുതിന്നില്ല</title><link>http://veerakeralam.info/article/482.html</link><description>അധ്വാനമെന്തെന്നറിയാത്തവരാണ്‌ അഴിമതികളിലൂടെയും കൊള്ളയിലൂടെയും പണമുണ്ടാക്കുന്നത്‌. സമൂഹത്തെ കാര്‍ന്നുതിന്നുന്ന കീടങ്ങളാണവര്‍. </description></item><item><title>കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ</title><link>http://veerakeralam.info/article/478.html</link><description>ഓരോരുത്തരും തങ്ങളുടെ കഴിവിനെക്കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. കഴിവിന്‌ പരിമിതികളുണ്ട്‌. അതു മനസിലാക്കിവേണം ഓരോ പ്രവൃത്തിയിലും ഏര്‍പ്പെടാന്‍. </description></item><item><title>പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്‌</title><link>http://veerakeralam.info/article/467.html</link><description>പാറപ്പുറത്തുവീണ വിത്തിനെക്കുറിച്ചുള്ള പരാമര്‍ശം ബൈബിളിലുണ്ട്‌. പാഴ്‌നിലത്ത്‌ വീഴുന്ന വിത്ത്‌, അതെത്ര ഗുണമുള്ളതായാലും നശിച്ചുപോവുകയേയുള്ളൂ...</description></item><item><title>ഭോജനമില്ലെങ്കില്‍ ഭാജനമെന്തിന്‌?</title><link>http://veerakeralam.info/article/461.html</link><description>ഉപയോഗിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഉപകരണംകൊണ്ട്‌ പ്രയോജനമില്ല. മനുഷ്യന്റെ ഏതൊരവസ്ഥയിലും ഈ പഴഞ്ചൊല്ല്‌ പ്രസക്തമാണ്‌. </description></item><item><title>ഭിത്തിയുണ്ടെങ്കിലേ ചിത്രമുള്ളൂ</title><link>http://veerakeralam.info/article/457.html</link><description>ചിത്രം മനോഹരമാണ്‌. പക്ഷേ അതിന്റെ മനോഹാരിത എന്നും ആസ്വദിക്കപ്പെടണമെങ്കില്‍ മതില്‍ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കണം. അതുപോലെയാണ്‌ മനുഷ്യരുടെ കാര്യവും. ജീവനുണ്ടെങ്കിലേ പ്രശസ്‌തികൊണ്ട്‌ കാര്യമുള്ളൂ.</description></item><item><title>പന്തിയില്‍ പക്ഷഭേദമരുത്‌</title><link>http://veerakeralam.info/article/455.html</link><description>എല്ലാവരെയും ഒരുപോലെ കാണുമ്പോഴാണ്‌ മനുഷ്യരില്‍ മഹത്വം പ്രകടമാകുന്നത്‌. ശക്തിയുള്ളവനേയും ദുര്‍ബലനേയും സമ്പന്നനേയും ദരിദ്രനേയും പണ്‌ഡിതനേയും പാമരനേയും ഒരുപോലെ വിലയിരുത്താന്‍ കഴിയണം. </description></item><item><title>താഴെ നിന്നാല്‍ ഏറെ നന്ന്‌</title><link>http://veerakeralam.info/article/454.html</link><description>പണം കുന്നുകൂടിത്തുടങ്ങിയപ്പോള്‍ അയാളുടെ പെരുമാറ്റത്തിലും മാറ്റങ്ങള്‍ ദൃശ്യമായി. പഴയ സൗമ്യതയും വിനയവുമൊക്കെ പമ്പ കടന്നു. ലാഭത്തിനുവേണ്ടിയുള്ള ദുര, കൊള്ളലാഭത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലെത്തി. </description></item><item><title>പതറിപ്പോയാല്‍ ചിതറിപ്പോകും</title><link>http://veerakeralam.info/article/451.html</link><description>ജീവിതവിജയം ലക്ഷ്യമിടുന്നവര്‍ പ്രതിസന്ധികളുടെ മുന്നില്‍ പതറരുത്‌. സധൈര്യം മുന്നോട്ടുപോവുകതന്നെ വേണം. തെല്ലൊന്ന്‌ പതറിപ്പോയാല്‍ ചിതറിപ്പോവുമെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. </description></item><item><title>പട്ടിണികിടന്ന്‌ പണം നേടരുത്‌</title><link>http://veerakeralam.info/article/450.html</link><description>ജീവിക്കാന്‍വേണ്ടിയാവണം പണം നേടേണ്ടത്‌. അല്ലാതെ പണത്തിനുവേണ്ടി ജീവിക്കരുത്‌. </description></item><item><title>പഠിപ്പിനേക്കാള്‍ വേണ്ടത്‌ നടപ്പ്‌</title><link>http://veerakeralam.info/article/445.html</link><description>മാന്യമായ പെരുമാറ്റം, മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനുമൊക്കെയുള്ള മനസ്‌ വസ്‌ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെയുള്ള മാന്യത എന്നിവയെല്ലാം നല്ല `നടപ്പു'കാരന്റെ ലക്ഷണങ്ങളാണ്‌. </description></item><item><title>പടയിലുണ്ടോ കുടയും വടിയും!</title><link>http://veerakeralam.info/article/444.html</link><description>വലിയൊരു ലക്ഷ്യത്തിലേക്കുള്ള വേഗമേറിയ കുതിപ്പിനിടയില്‍ അര്‍ത്ഥശൂന്യമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരുമുണ്ട്‌. വലിയ കാര്യമാണ്‌ പ്രധാനം. </description></item><item><title>പച്ചിരുമ്പ്‌ അടിച്ചാല്‍ പരക്കില്ല</title><link>http://veerakeralam.info/article/441.html</link><description>പരത്താനോ വളയ്‌ക്കാനോ കൂടുതല്‍ ശ്രമിച്ചാല്‍ പച്ചിരുമ്പ്‌ പൊട്ടിപ്പോവുകയേയുള്ളൂ. ഇതുപോലെത്തന്നെയാണ്‌ മനുഷ്യരുടെ കാര്യവും. </description></item><item><title>നീന്താന്‍ പഠിച്ചശേഷം വെള്ളത്തിലിറങ്ങാനാവില്ല</title><link>http://veerakeralam.info/article/431.html</link><description>പൂര്‍ണമായും വൈദഗ്‌ധ്യം നേടിയശേഷം തൊഴിലിനിറങ്ങാം എന്നു ചിന്തിക്കുന്നത്‌ മൂഢത്വമാണ്‌. വൈദഗ്‌ധ്യം വേണം. പക്ഷേ അതുണ്ടാവുന്നത്‌ കുറേക്കാലം ആ തൊഴില്‍ ചെയ്‌ത്‌ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌. നീന്താന്‍ പഠിച്ചശേഷം വെള്ളത്തിലിറങ്ങാം എന്ന ചിന്താഗതിയുള്ളവര്‍ തൊഴില്‍ മേഖലയില്‍ പരാജയപ്പെടുകയേയുള്ളൂ. </description></item><item><title>നിലയ്‌ക്കുനിന്നാല്‍ മലയ്‌ക്കു സമം</title><link>http://veerakeralam.info/article/427.html</link><description>മല ഉയര്‍ന്നാണു നില്‍ക്കുന്നത്‌. ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതമാണ്‌ മലയുടേത്‌. മലയെ കാണുന്നവര്‍ക്കെല്ലാം ആ ഔന്നത്യത്തോട്‌ തെല്ലൊരു ഭയവും ബഹുമാനവുമൊക്കെയുണ്ടാവും. ഇതുപോലെതന്നെയാണ്‌ മനുഷ്യന്റെ കാര്യവും. സ്വന്തം നിലയറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍ മലപോലെയാണ്‌. </description></item><item><title>നാഴിയില്‍ ഇടങ്ങഴി പോകുമോ</title><link>http://veerakeralam.info/article/425.html</link><description>നാഴിയെന്നുപറയുന്നത്‌ സമൂഹത്തിലെ നിസാരന്‍മാരാണ്‌. ഇടങ്ങഴിയെന്നാല്‍ വമ്പന്‍മാരും. നാഴിയില്‍ ഇടങ്ങഴി പോകുന്നതുപോലെ നിസാരന്‍മാരില്‍ മഹത്തുക്കളുള്‍പ്പെടില്ല എന്നതാണ്‌ പഴഞ്ചൊല്‍സാരം. </description></item><item><title>ഓണത്തേക്കാള്‍ വലിയ മകമുണ്ടോ? </title><link>http://veerakeralam.info/article/422.html</link><description>കേരളത്തിന്റെ ഓണാഘോഷം കൂടുതല്‍ തെളിമയുറ്റതാണ്‌. ജാതി-മത ചിന്തകള്‍ക്കതീതമായി, പണ്‌ഡിതപാമരവ്യത്യസമില്ലാതെ, സമ്പന്നനും ദരിദ്രനുമെല്ലാം അവരവരുടെ കഴിവനുസരിച്ച്‌ ഓണമാഘോഷിക്കുന്നു. ഒരു വര്‍ഷത്തിന്റെ അധ്വാനവിഹിതം മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനുവേണ്ടി മാറ്റിവെക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പേയുള്ള പതിവായിരുന്നു.</description></item><item><title>അന്തിയാകുമ്പോള്‍ കുടമിട്ടുടയ്‌ക്കരുത്‌</title><link>http://veerakeralam.info/article/418.html</link><description>വര്‍ഷം മുഴുവന്‍ നല്ലവണ്ണം പഠിച്ച ഒരു വിദ്യാര്‍ത്ഥി പരീക്ഷയുടെ സമയത്ത്‌ നിഷ്‌ക്രിയനായാല്‍ എങ്ങനെയിരിക്കും? അന്തിയാകുമ്പോള്‍ കുടമിട്ടുടയ്‌ക്കുന്നതിന്‌ തുല്യമായ പ്രവൃത്തിയാണത്‌. ഔദ്യോഗികകാലത്തു മുഴുവന്‍ സത്യസന്ധനെന്ന്‌ അറിയപ്പെടുന്നയാള്‍ സര്‍വീസില്‍നിന്ന്‌ പിരിയാറാവുമ്പോള്‍ അഴിമതിയിലേര്‍പ്പെട്ട്‌ പിടിക്കപ്പെടുന്നതും കുടമിട്ടുടയ്‌ക്കലാണ്‌.</description></item><item><title>ആനപ്പുറത്തിരുന്ന്‌ വേലി പൊളിക്കരുത്‌</title><link>http://veerakeralam.info/article/417.html</link><description>ഉന്നതസ്ഥാനത്തിരിക്കുന്ന ചിലര്‍ക്കെങ്കിലും തനിക്കിനി മറ്റാരേയും ഭയപ്പെടാനില്ല എന്ന ചിന്തയുദിക്കാറുണ്ട്‌. തന്റെ പദവിയെക്കുറിച്ചുള്ള ഗര്‍വ്വും അവരില്‍ വര്‍ദ്ധിക്കും. അപ്പോഴാണ്‌ അവര്‍ പാവങ്ങളെ ഉപദ്രവിക്കുന്നത്‌. ആനപ്പുറത്തിരുന്ന്‌ വേലിപൊളിക്കുന്നതുപോലുള്ള പ്രവൃത്തിയാണത്‌. </description></item><item><title>മഴയെ പേടിച്ച്‌ പുഴയില്‍ ചാടരുത്‌</title><link>http://veerakeralam.info/article/415.html</link><description>മഴ മാനത്തുനിന്നും തുള്ളികളായാണ്‌ വരുന്നത്‌. പെരുമഴകൊണ്ടുള്ള വെള്ളപ്പൊക്കം ചിലപ്പോള്‍ ആളുകള്‍ക്ക്‌ അപകടമുണ്ടാക്കിയേക്കാം. പക്ഷേ, മഴത്തുള്ളികള്‍ ദേഹത്തുവീണ്‌ ആരും മരിച്ചതായി കേട്ടുകേള്‍വിയില്ല. മഴ വരുന്നതുകണ്ട്‌ ഭയന്നോടുകയും ഒടുവില്‍ രക്ഷയ്‌ക്കായി പുഴയില്‍ ചാടുകയും ചെയ്‌താല്‍ എന്താവും ഗതി! </description></item><item><title>രക്ഷയുള്ളിടത്ത്‌ ശിക്ഷയുണ്ടാവും</title><link>http://veerakeralam.info/article/413.html</link><description>വളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടത്തില്‍ താന്‍ ചെയ്യുന്ന കാര്യങ്ങളാണ്‌ ഏറ്റവും ശരി എന്ന്‌ കുട്ടികള്‍ക്ക്‌ തോന്നുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ അവരെ നേര്‍വഴിക്കുനടത്തുക എന്ന ഒറ്റ ലക്ഷ്യമുള്ള രക്ഷിതാക്കള്‍ക്ക്‌ കുട്ടികളുടെ ചിന്താഗതിയെ ഉള്‍ക്കൊള്ളാനായെന്നുവരില്ല.കാരണം അവര്‍ രക്ഷിതാക്കളാണ്‌. മക്കളെ സംരക്ഷിച്ച്‌ വളര്‍ത്തുന്നവര്‍. </description></item><item><title>പണമെറിഞ്ഞ്‌ പണം നേടണം</title><link>http://veerakeralam.info/article/412.html</link><description>പണപ്പെട്ടിയില്‍ വെറുതേ അടുക്കിവെക്കുന്ന പണം മൃതമായ ധനമാണ്‌. അതെടുത്ത്‌ പ്രത്യുത്‌പാദനപരമായി വിനിയോഗിക്കാനുള്ള ആര്‍ജവമാണ്‌ വേണ്ടത്‌. പണമിറക്കിയാല്‍ മാത്രമേ കൂടുതല്‍ പണം നേടാനാവൂ. </description></item><item><title>പുകയുള്ളിടത്ത്‌ തീയുണ്ടാകും</title><link>http://veerakeralam.info/article/411.html</link><description>കാര്യമുള്ളിടത്ത്‌ അതിന്റെ കാരണവുമുണ്ടാകുമല്ലോ. ഒരു സംഗതിയെക്കുറിച്ച്‌ ആളുകള്‍ സംസാരിക്കുന്നു. എന്നാല്‍ അതേക്കുറിച്ച്‌ പരസ്യമായി ഉറക്കെപ്പറയാന്‍ അവര്‍ തയാറുമല്ല. ആ സംസാരത്തെ വെറുതെ തള്ളിക്കളയാനാവുമോ? കാരണമില്ലാതെ ആളുകളെല്ലാം ഒരു കാര്യത്തെക്കുറിച്ചുമാത്രം പറയില്ലല്ലോ. </description></item><item><title>പുല്ലുതിന്നും ഭൂമിയില്‍ കിടക്കണം</title><link>http://veerakeralam.info/article/410.html</link><description>ചെറിയൊരു പരാജയം സംഭവിക്കുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാ ആശയും ആശ്രയവും നഷ്‌ടമായി എന്ന മിഥ്യാബോധത്തില്‍നിന്നുമാണ്‌ ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹം ഉടലെടുക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ എല്ലാ ആശ്രയവും നഷ്‌ടമാവുന്നുണ്ടോ? </description></item></channel></rss>